തിരുവനന്തപുരം: 'ഒരു സർവകലാശാല ഒരു ഗ്രന്ഥശാല' പദ്ധതിയ്ക്ക് കേരള സർവകലാശാലയിൽ മന്ത്റി ഡോ.ആർ.ബിന്ദു തുടക്കം കുറിച്ചു. സർവകലാശാല പാലിയേറ്റീവ് പ്രവർത്തന റിപ്പോർട്ടിന്റെ പ്രകാശനം മന്ത്റി വീണാ ജോർജ് നിർവഹിച്ചു. സെനറ്റ്ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ള അദ്ധ്യക്ഷനായി. കോളേജകളിൽ മികച്ച പാലിയേറ്റീവ് പ്രവർത്തനം നടത്തിയ വിദ്യാർത്ഥികളെ ആരോഗ്യ മന്ത്രി ആദരിച്ചു. മികച്ച ഗവേഷണ പ്രവർത്തനം നടത്തിയ അദ്ധ്യാപകരെയും അക്കാഡമിക് മികവിനർഹരായ വിദ്യാർത്ഥികളേയും മന്ത്രി ബിന്ദു ആദരിച്ചു.
പാളയത്തെ സർവകലാശാല ലൈബ്രറിയും കാര്യവട്ടം കാമ്പസ്, 44 പഠനവകുപ്പുകൾ, 7 ഇന്റർയൂണിവേഴ്സിറ്റി സെന്ററുകൾ, കൊല്ലം, പന്തളം, ആലപ്പുഴ സ്റ്റഡിസെന്ററുകൾ എന്നിവിടങ്ങളിലെ ലൈബ്രറികളും പരസ്പരം ഓൺലൈനിൽ ബന്ധിപ്പിച്ച് വായനയ്ക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് 'ഒരു സർവകലാശാല ഒരു ഗ്രന്ഥശാല' പദ്ധതി.
ചടങ്ങിൽ പ്രോവൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ, സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച്.ബാബുജാൻ, എസ്.നസീബ്, ബി.ബാലചന്ദ്രൻ, ജി.മുരളീധരൻപിള്ള, എം.വിജയൻ പിള്ള, ജെ.ജയരാജ്, കെ.ജി.ഗോപ്ചന്ദ്രൻ, കെ.ലളിത, കെ.ബി.മനോജ്, രഞ്ജു സുരേഷ്, ജി.ബിജുകുമാർ, പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ.മിനി ഡിജോ കാപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |