ഡോ. മുരളി മനോഹർ ജോഷി അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ ഞങ്ങൾ കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. അതിന്റെ മുഖ്യ സംഘാടകൻ നരേന്ദ്രമോദിയായിരുന്നു. എനിക്ക് കേരളത്തിന്റെയും തമിഴ്നാടിന്റെയും ചുമതലയായിരുന്നു. ഇവിടത്തെ കാര്യങ്ങളൊക്കെ കൃത്യമായി നിർവഹിച്ച ഞാൻ ബംഗളൂരു വരെ യാത്രയെ അനുഗമിച്ചു. യാത്രയിൽ ഞങ്ങൾ അടുത്തിടപഴകി. സ്ഥിരോത്സാഹിയും ആത്മീയകാര്യങ്ങളിൽ വലിയ താത്പര്യമുള്ളയാളുമാണ് നരേന്ദ്രമോദി. 'അമ്മയെ (മാതാ അമൃതാനന്ദമയി) കാണാനായി തന്നെ എന്തുകൊണ്ട് കൊണ്ടുപോകുന്നില്ല, രാജഗോപാൽജീ "എന്നദ്ദേഹം ഒരിക്കലെന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ അമ്മയുടെയടുത്ത് കൊണ്ടുപോകുന്നത്. ഉറച്ച നിലപാടുകളും രാഷ്ട്രീയ ഇച്ഛാശക്തിയും കൈമുതലായുള്ള നേതാവാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |