ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് 15ന് ബുധനാഴ്‌ചത്തേക്ക് മാറ്റി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് നിറുത്താൻ നിർദ്ദേശം നൽകണമെന്ന കേരളത്തിന്റെ ഹർജിയിൽ മറുപടി നൽകാൻ തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
കോടതി ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവി എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ‌്തിരുന്ന കേസിന് ഊഴമായത്. വിഷയം മുല്ലപ്പെരിയാറായതിനാൽ കേസിന് കൂടുതൽ സമയം വേണമെന്നും ഉച്ചയ്‌ക്കു ശേഷം പ്രത്യേക ബെഞ്ചിന്റെ സിറ്റിംഗ് ഉള്ളതിനാൽ അടുത്ത ദിവസം പരിഗണിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ പറഞ്ഞു. അപ്പോഴാണ് മറുപടി നൽകാൻ കൂടുതൽ സമയം തമിഴ്നാടിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |