SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.47 PM IST

മുല്ലപ്പെരിയാറിലെ ഒമ്പതു ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നു

mullapperiyar

തീരത്തെ വീടുകളിൽ വെള്ളം കയറി

ഇടുക്കി: മുന്നറിയിപ്പില്ലാതെ പുലർച്ചെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകൾ തമിഴ്നാട് തുറന്നു. പെരിയാറിൽ ജലനിരപ്പ് മൂന്നടിയോളം ഉയർന്നതോടെ മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിൽ വെള്ളം കയറി.

കോടതി അനുവദിച്ച സംഭരണശേഷിയായ 142 അടിയെത്തിയതോടെ പുലർച്ചെ മൂന്ന് മണി മുതൽ ഒരു മണിക്കൂർ ഇടവിട്ട് ഒമ്പത് ഷട്ടറുകൾ തുറക്കുകയായിരുന്നു. അഞ്ചു ഷട്ടറുകൾ തുറന്നില്ല. ഒരു ഷട്ടർ നേരത്തേ തുറന്നിരുന്നു.

2.33നാണ് കേരളത്തിന് മുന്നറിയിപ്പ് ലഭിച്ചത്. അഞ്ച് ഷട്ടറുകൾ 60 സെന്റി മീറ്ററും നാലെണ്ണം 30 സെന്റി മീറ്ററും ഉയർത്തി സെക്കൻഡിൽ 5691.16 ഘനയടി ജലമാണ് ഒഴുക്കിയത്. അതേസമയം, ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് തമിഴ്നാട് കൂട്ടിയില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഉച്ചയ്ക്ക് 12.30 മുതൽ ഓരോന്നായി ആറ് ഷട്ടറുകൾ അടച്ചു.സെക്കൻഡിൽ 1259.97 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കുന്നത്. സെക്കൻഡിൽ 2300 ഘനയടി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. 141.95 അടിയാണ് ഒടുവിലത്തെ ജലനിരപ്പ്. സെക്കൻഡിൽ 3559.97 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

തുറന്നുവിട്ട ജലം എത്തുന്ന ഇടുക്കി അണക്കെട്ടിൽ കാര്യമായി ജലനിരപ്പ് ഉയരാത്തത് ആശ്വാസകരമാണ്. 2400.46 അടിയാണ് ജലനിരപ്പ്. 2403 അടിവരെ പരമാവധി സംഭരിക്കാം.

'ഷട്ടർ തുറക്കുന്നതിന് മണിക്കൂറുകൾ മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് നേരത്തേതന്നെ തേനി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് പാലിക്കാറില്ല. അരമണിക്കൂർ മുമ്പാണ് അറിയിപ്പ് ലഭിച്ചത്.ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ സാവകാശം കിട്ടിയില്ല.

-ഷീബാ ജോർജ് (ജില്ലാ കളക്ടർ)​

എതിർപ്പ് ജലകമ്മിഷനെ

അറിയിക്കും:മന്ത്രി റോഷി

യഥാസമയം തമിഴ്നാട് മുന്നറിയിപ്പ് നൽകാത്തതിലുള്ള പ്രതിഷേധം കേന്ദ്ര ജലകമ്മിഷനെയും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയെയും അറിയിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജലനിരപ്പ് 142 അടിയിൽ എത്തിയാൽ പകൽ ഡാം തുറന്ന് വെള്ളം ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കണമെന്ന് തമിഴ്നാടിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയിൽ തുറക്കുന്നത് ജനങ്ങൾക്ക് ഭീതിയും ബുദ്ധിമുട്ടുമുണ്ടാക്കും. രക്ഷാപ്രവർത്തനത്തിന് ഇത് തടസമാണ്. നിലവിൽ 1.60 ലക്ഷം ലിറ്റർ ജലമാണ് ഡ‌ാമിൽ നിന്ന് പുറത്തുപോകുന്നത്. പരമാവധി ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPPERIYAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.