പള്ളിക്കൽ (പത്തനംതിട്ട) :ടൗക്തേ ചുഴലിക്കാറ്റിൽ മുംബയിൽ ബാർജ് മുങ്ങി കാണാതായവരിൽ പഴകുളം സ്വദേശിയും. പഴകുളം ആലുംമൂട് വി.വി.വില്ലയിൽ സുരേന്ദ്രന്റെ മകൻ വിവേക് സുരേന്ദ്രനെയാണ് (32) കാണാതായത്. ബാർജിലെ സേഫ്റ്റി ഓഫീസറായിരുന്നു.
തെരച്ചിലിൽ ലഭിച്ച മൊബൈൽ ഫോൺ വിവേകിന്റേതാണെന്ന സംശയത്തിൽ അധികൃതർ ഇതിന്റെ ഫോട്ടോ വീട്ടുകാർക്ക് വാട്സ് ആപ്പിൽ അയച്ചുനൽകിയിരുന്നു. ഇത് വിവേകിന്റേതല്ലായിരുന്നു. പിന്നിട് ഒരു സന്ദേശവും ലഭിച്ചിട്ടില്ല. കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമായി കുടുംബം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. 16നാണ് വിവേക് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. 28ന് നാട്ടിലെത്തുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. 20നാണ് എണ്ണഖനനവുമായി ബന്ധപ്പെട്ട ദൗത്യത്തിലായിരുന്ന മൂന്ന് ബാർജുകൾ അപകടത്തിൽപ്പെട്ടത്. ഒരു ബാർജ് പൂർണമായും മുങ്ങിപ്പോയി. അഞ്ച് മലയാളികൾ അടക്കം 60 പേർ മരിച്ചു.17പേർക്കായി തെരച്ചിൽ തുടരുകയാണ്.188 പേരെ രക്ഷപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |