കോഴിക്കോട്: വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കട തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി. മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ച സാഹചര്യത്തിലാണ് പിൻമാറ്റമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു. നാളെ തിരുവനന്തപുരത്താണ് ചർച്ച.
ഇന്നലെ കോഴിക്കോട് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. വ്യാഴാഴ്ച മുതൽ പെരുന്നാൾ ദിനമായ 21 വരെ കടകൾ തുറക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്ന നിലപാട് വ്യാപാരികൾ സ്വീകരിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. നിബന്ധനകൾ ലംഘിച്ച് കടകൾ തുറന്നാൽ കർശന നടപടിയുണ്ടാവുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. സിറ്റി പൊലീസ് ചീഫ് എ.വി. ജോർജ്, ഡെപ്യൂട്ടി കളക്ടർ എൻ.റംല, ഡി.എം.ഒ ഡോ. വി ജയശ്രീ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ, എം.പി. അബ്ദുൽ ഗഫൂർ, മനാഫ് കാപ്പാട്, മലബാർ ചേംബർ ഒഫ് കൊമേഴ്സ് പ്രതിനിധി ഹസീബ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ പ്രതിനിധി യു.എസ്. സന്തോഷ്‌കുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |