തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ ഹൈക്കമാൻഡ് ഉടൻ നിശ്ചയിക്കുമെന്നും തന്റെ പേര് അദ്ധ്യക്ഷസ്ഥാനത്തേക്ക് ആരും വലിച്ചിഴയ്ക്കേണ്ടതില്ലെന്നും കെ. മുരളീധരൻ എം.പി വ്യക്തമാക്കി.
ഹൈക്കമാൻഡ് അഭിപ്രായം തേടിയിരുന്നു. ആര് വന്നാലും പിന്തുണയുണ്ടാകുമെന്നാണ് അറിയിച്ചത്. എം.പി സ്ഥാനത്തുള്ളവർ പാർട്ടി അദ്ധ്യക്ഷനാകുന്നതിന് തടസ്സമില്ല.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് തിരുത്തലുകൾ വേണമെന്ന് പറഞ്ഞിരുന്നു. താഴെത്തട്ടിൽ സംഘടനയെ ശക്തമാക്കണം. അതിനുള്ള കാര്യങ്ങൾ രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ചിട്ടുണ്ട്.
പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം തൃപ്തികരമാണ്. കൊവിഡ് മരണക്കണക്കിലെ പ്രശ്നങ്ങൾ പ്രതിപക്ഷം ഉയർത്തിയതാണ്. പ്രതിപക്ഷത്തെ കേൾക്കാൻ സർക്കാർ തയ്യാറാകുന്നതും ജനാധിപത്യത്തിലെ നല്ല പ്രവണതയാണെന്ന് മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |