തിരുവനന്തപുരം: പൊലീസിനെതിരെ ഉയരുന്ന പരാതികളിൽ നിന്ന് മാദ്ധ്യമശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ഇപ്പോൾ ഹലാൽ വിവാദം ഉയർത്തിക്കൊണ്ടു വരുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പൊലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയന്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് മുരളീധരൻ ഫേസ് ബുക്കിൽ കുറിച്ചു.
ന്യൂനപക്ഷത്തിന്റെ സംരക്ഷകനെന്ന് അവകാശപ്പെടുന്നയാൾ രാജ്യത്ത് നിരോധിച്ചിട്ടുള്ള 'മുത്തലാഖി"ന് കുട പിടിച്ച പൊലീസിനെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് ആലുവയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ചൂണ്ടിക്കാട്ടി മന്ത്രി ചോദിച്ചു. അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പൊലീസുകാരനെതിരെ കേസെടുക്കാൻ സർക്കാർ മടിക്കുന്നു. ഹലാൽ വിവാദമല്ല, ഇപ്പോഴും മുത്തലാഖ് നടക്കുന്നു എന്നതാണ് കേരളത്തിന് ആക്ഷേപകരമെന്ന് മന്ത്രി കുറ്റപ്പെടുത്തി. സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിന്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസ്സിലാക്കിക്കഴിഞ്ഞതാണെന്നും മുരളീധരൻ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |