തിരുവനന്തപുരം: മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരെ ആദരിക്കുന്നതാണ് നമ്മുടെ നാടിന്റെ പാരമ്പര്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാര വിതരണച്ചടങ്ങ് മന്നം ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളെക്കാൾ നമ്മൾ കൊവിഡ് മഹാമാരി പ്രതിരോധത്തിൽ മുന്നിലെത്തിയത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
കർമ്മശ്രഷ്ഠ പുരസ്കാരം ലഭിച്ച എറണാകുളം ലേക്ക്ഷോർ ആശുപത്രി മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജി വിഭാഗം മേധാവി ഡോ.വി.പി. ഗംഗാധരൻ,പി.ആർ.എസ് ഗ്രൂപ്പ് ചെയർമാൻ ആർ.മുരുകൻ,യു.ഡി.എസ് ഗ്രൂപ്പ് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ,നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽ ഖാൻ,ചോതിസ് ഗ്രൂപ്പ് ചെയർമാൻ എ.ബി. കുമാരൻ,ബാർ കൗൺസിൽ വൈസ് ചെയർമാൻ അഡ്വ.സന്തോഷ് കുമാർ.പി,ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഒഫ് ഇന്ത്യ തിരുവനന്തപുരം ബ്രാഞ്ച് ചെയർമാൻ രമേഷ് കുമാർ.എസ്,മാദ്ധ്യമ പ്രവർത്തകൻ ബി.എൽ. അരുൺ,ഗുരുദേവ് കൺസ്ട്രക്‌ഷൻസ് ആൻഡ് കൺസർവേഷൻ ഗ്രൂപ്പ് ഫോർ ഹെറിട്ടേജ് സ്ട്രക്ച്ചേഴ്സ് ഡയറക്ടർ ഷിബു.വി എന്നിവർക്ക് കേന്ദ്രമന്ത്രി അവാർഡുകൾ നൽകി.
ചടങ്ങിൽ മിഷൻ ചെയർമാൻ ഇരുമ്പിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു.കെ.ആൻസലൻ എം.എൽ.എ,തേക്കടി രാജൻ,പെരിങ്ങമ്മല അജി,കെ.പി. ബാലചന്ദ്രൻ,മര്യാപുരം ശ്രീകുമാർ,നെയ്യാറ്റിൻകര സനൽ,വിജയൻ തോമസ്,കെ.പി. ജയചന്ദ്രൻ നായർ,അഡ്വ.വി.ആർ. ചന്ദ്രമോഹനൻ,പേരൂർക്കട ഹരികുമാർ,നന്ദഗോപാൽ ത്രയംബക,നെല്ലിമൂട് രാജേന്ദ്രൻ മിഷൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് കൊല്ലകോണം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |