കൊലപാതകശേഷം പ്രതികൾ സ്വർണവുമായി മുംബെയ്ക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടു
ഒറ്റപ്പാലം: റെയിൽവേ സ്‌റ്റേഷൻ റോഡിൽ തെക്കെ തൊടിയിൽ ഖദീജയുടെ (69) കൊലപാതകത്തിൽ ബന്ധുവായ യുവതിയും മക്കളും അറസ്റ്റിൽ. ഖദീജയുടെ സഹോദരിയുടെ മകൾ ഷീജ (38), മൂത്ത മകൻ യാസിർ (20), പതിമൂന്നുകാരനായ ഇളയ മകൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഖദീജയുടെ മരണവിവരം പുറത്ത്യത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റും കൈ ഞെരമ്പുകൾ മുറിക്കപ്പെട്ട നിലയിലുമായിരുന്നു.
ഖദീജയ്‌ക്കൊപ്പമാണ് ഷീജയും പ്രായപൂർത്തിയാകാത്ത മകനും താമസിച്ചിരുന്നത്. മൂത്ത മകൻ യാസിർ കഴിഞ്ഞദിവസമാണ് മുംബെയിൽ നിന്ന് നാട്ടിലെത്തിയത്. കഴിഞ്ഞദിവസം രാവിലെ യാസിർ ഒറ്റപ്പാലത്തെ ജുവലറിയിൽ സ്വർണം വിൽക്കാനെത്തിയിരുന്നു. കളവ് മുതലാണോയെന്ന് സംശയിച്ച ജുവലറി ഉടമ പൊലീസിൽ അറിയിച്ചു. ചോദ്യംചെയ്തപ്പോൾ ഖദീജയുടെതാണ് സ്വർണമെന്ന് മനസിലാക്കി ഖദീജയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഖദീജയുടെ സ്വർണം ഇവർ അറിയാതെ കൈക്കലാക്കിയാണ് വിൽക്കാൻ ശ്രമിചതെങ്കിലും കുടുംബക്കാരായതിനാൽ പരാതിയില്ലെന്ന് പറഞ്ഞ് കേസൊഴിവാക്കുകയായിരുന്നു. , വൈകീട്ട് വീണ്ടും കൂടുതൽ സ്വർണവുമായി യാസിർ ഇതേകടയിലെത്തി. സംശയം തോന്നിയ കടയുടമ വീണ്ടും പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഖദീജയുടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് ഖദീജയുടെ മൃതദേഹമാണ്.
കഴുത്ത് ഞെരിച്ച് കൊന്നശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കൈത്തണ്ടയും മുറിച്ചിട്ടുണ്ട്. കൊലനടത്തി സ്വർണം കൈക്കലാക്കി മുംബെയ്ക്ക രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. ഷൊർണൂർ ഡിവൈ.എസ്.പി ജി.സരേഷ്, ഒറ്റപ്പാലം സി.ഐ വി.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |