ലക്‌നൗ: ഉത്തർപ്രദേശിൽ ദേശീയ ഖൊ ഖൊ വനിതാതാരത്തെ റെയിൽവേ ട്രാക്കുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. മുഖത്ത് പരുക്കുകളുമുണ്ട്. പല്ലുകൾ കൊഴിഞ്ഞ നിലയിലാണ്. കഴുത്തിന് ചുറ്റും കയർ ഉപയോഗിച്ച് മുറുക്കിയ അടയാളവുമുണ്ട്. മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദേശീയതലത്തിൽ രണ്ട് സംസ്ഥാനങ്ങൾക്ക് വേണ്ടി മത്സരിച്ച താരമാണ്. വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളിൽ ജോലിക്കായി അഭിമുഖത്തിന് പോയിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. കുടുംബവും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |