തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താൻ എക്സൈസ് വകുപ്പ് നടപടിയെടുക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് തിരുവനന്തപുരത്താരംഭിച്ച ഉണർവ് പദ്ധതി മറ്റ് ജില്ലകളിലും നടപ്പാക്കും.
എൻഫോഴ്സ്‌മെന്റ് പ്രവർത്തനം ഫലപ്രദമായി നടപ്പാക്കുന്നതിന് എക്സൈസ് വകുപ്പിനെ ശക്തമാക്കാൻ ജുവനൈൽ ജസ്റ്റിസ്, എൻ.ഡി.പി.എസ് ആക്ടുകൾ ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തിട്ടുണ്ട്.
ഇ-മാലിന്യ ശേഖരം: ലഭിച്ചത് 5.15 കോടി
സംസ്ഥാനത്ത് ഇ-മാലിന്യം ശേഖരിച്ച് സംസ്‌കരിച്ചതിലൂടെ സർക്കാരിന് 5.15 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദനുവേണ്ടി മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. 1640.9 മെട്രിക് ടൺ ഇ മാലിന്യമാണ് ശേഖരിച്ചത്. വിവിധ ഏജൻസികളിലൂടെ മാലിന്യ സംസ്‌കരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിന് ബദൽ കണ്ടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഫ്ലാറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ നിർമ്മിക്കാൻ അനുമതി നൽകണമെങ്കിൽ മാലിന്യസംസ്‌കരണ സംവിധാനം വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ ജനങ്ങളിൽ ബോധവത്കരണം തുടരും. ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ എന്നിവയിലൂടെ നടപടിയെടുക്കും.
149 കൊവിഡ് രോഗികൾ ആത്മഹത്യ ചെയ്തു: മന്ത്രി വീണ
സംസ്ഥാനത്ത് 149 കൊവിഡ് രോഗികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വീണാജോർജ് നിയമസഭയെ അറിയിച്ചു. 41 ഗർഭിണികളും കൊവിഡ് ബാധിച്ച് മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |