തിരുവനന്തപുരം: നഗരസഭകളിലെ പത്തു വർഷം സർവീസുള്ള താത്കാലിക കണ്ടിജന്റ് ജീവനക്കാരെ കോടതി ഉത്തരവുകൾക്ക് വിധേയമായി സ്ഥിരപ്പെടുത്താൻ നടപടിയെടുക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു.
ആറായിരത്തോളം ജീവനക്കാരാണുള്ളത്. ദിവസക്കൂലിക്ക് നിയമിക്കപ്പെട്ടവർക്ക് സ്ഥിരം നിയമനത്തിന് യോഗ്യത നൽകി ഉത്തരവിറക്കിയിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകൾ വഴി നിയമിക്കപ്പെടുന്നവരെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിട്ടാൽ നടപടിയെടുക്കും. കണ്ടിജന്റ് ജീവനക്കാരുടെ സേവന വ്യവസ്ഥകൾ പരിഷ്കരിക്കാൻ വിശേഷാൽ ചട്ടം രൂപീകരിക്കും. സേവനത്തിലിരിക്കെ മരണപ്പെടുന്ന താത്കാലിക ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളടക്കം ഇതിലുണ്ടാവുമെന്നും എൻ.കെ.അക്ബറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |