തിരുവനന്തപുരം: അഞ്ചു വർഷംകൊണ്ട് കർഷക വരുമാനം 50 ശതമാനം ഉയർത്തുമെന്നും 63,900 കോടി ചെലവിൽ തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് സിൽവർ ലൈൻ റെയിൽ പദ്ധതി പൂർത്തിയാക്കുമെന്നും രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഇവ ഉൾപ്പെടെ കാർഷിക മേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിലും വൻ പുരോഗതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.
എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതി ഉൾപ്പെടെ മുൻ സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികൾ തുടരും. 14.7 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് എക്‌സ്‌ഗ്രേഷ്യയായി 1000 രൂപ നൽകും. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കൂടുതൽ തൊഴിൽദായക കേന്ദ്രങ്ങൾ. ഹൗസിംഗ് ബോർഡിന് ഗൃഹശ്രീ ഭവന പദ്ധതിക്ക് 20 കോടിയും 1000 പേർക്ക് സബ്സിഡിയും.
ഈ വർഷം 6.6% വളർച്ചയാണ് ലക്ഷ്യം. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികൾക്കിടയിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് - ഒരു മണിക്കൂറും 56 മിനിറ്റും നീണ്ട പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പിലും സഹകരണ നയത്തിലും കേന്ദ്ര സമീപനത്തെ വിമർശിച്ച പ്രസംഗത്തിൽ, കേന്ദ്രത്തിന്റെ വാക്സിൻ നയത്തെപ്പറ്റി വിമർശനമില്ല.
പ്രധാന പ്രഖ്യാപനങ്ങൾ
അർഹരായ എല്ലാ ഭൂരഹിതർക്കും പട്ടയം
കർഷകവരുമാനം കൂട്ടാൻ അഗ്രോ പ്രോസസിംഗ്
കൃഷിഭവനുകളും വില്ലേജ് ഓഫീസുകളും സ്‌മാർട്ട്
വിദ്യാലയ പരിസരങ്ങളിൽ 500 വിദ്യാവനങ്ങൾ
എല്ലാ ജില്ലയിലും സഹകരണ ചന്തകൾ
യുവ സംരംഭകർക്കായി 25 സഹകരണ സംഘം
സർക്കാർ സ്ഥാപനങ്ങളിൽ ഇ- ഫയൽ പ്രോസസിംഗ്
പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഗണിക്കും
തലസ്ഥാനത്ത് ഹൈടെക് സൈബർ സുരക്ഷാകേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |