തിരുവനന്തപുരം: രോഗാവസ്ഥയെ അസാമാന്യമായ ധീരതയോടെ നേരിട്ട നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികൾക്ക് മുമ്പിൽ പതറാതെ നന്ദു അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് അനുശോചന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിൽ നന്ദുവിന്റെ വിയോഗം വിങ്ങലുകളായി നിറയുകയായിരുന്നു. എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എന്നാണ് നന്ദുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന നടി സീമാ ജി. നായർ കുറിച്ചത്.
താനടക്കം പലർക്കും പ്രചോദനമാകാൻ നന്ദുവിന് കഴിഞ്ഞുവെന്ന് നടി മഞ്ജു വാര്യരും കുറിച്ചു. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ നിരവധി ചലച്ചിത്ര പ്രവർത്തകർ നന്ദുവിന്റെ മരണത്തിലുള്ള വേദന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.ഏത് വേദനയിലും ചിരിച്ചു നിൽക്കുന്ന നന്ദുവിനെയാണ് ആശുപത്രിയിൽ രണ്ടു വർഷമായി കണ്ടിരുന്നതെന്ന് എ.വി.ആർ കാൻസർ സെന്ററിലെ നഴ്സ് ജ്യോതിലക്ഷ്മി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |