തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കടമുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷയിൽ ബയോളജിയിൽ നിന്നുള്ള ചോദ്യങ്ങൾ കടുപ്പമായിരുന്നുവെന്ന് വിദ്യാർത്ഥികൾ. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ ചോദ്യങ്ങൾ എളുപ്പമായിരുന്നു. നേരിട്ടുള്ള ചോദ്യങ്ങളായിരുന്നില്ല ബയോളജിയിൽ. അതാണ് ബുദ്ധിമുട്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ബയോമെട്രിക് പരിശോധന ഉൾപ്പെടെ നടത്തിയാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് 5.20 വരെയായിരുന്നു പരീക്ഷ. ഇന്ത്യയ്ക്കകത്ത് 543ഉം വിദേശത്ത് 14 നഗരകേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ. 18.72 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കേരളത്തിൽ 16 നഗര കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷയെഴുതി. ആഗസ്റ്റ് അവസാനത്തിലോ സെപ്തംബർ ആദ്യവാരമോ ഫലം പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |