ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്ന് ദിവസം മുൻപ് വിളിച്ച സുപ്രധാന യോഗത്തിലാണ് പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിക്ക് അന്തിമ രൂപം നൽകിയത്. ദേശീയ അന്വേഷണ ഏജൻസിയെ സഹായിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്, കേന്ദ്ര ഇന്റലിജൻസ്, സംസ്ഥാന ഭീകരവിരുദ്ധ വിഭാഗം തുടങ്ങിയവരെയും ഏകോപിപ്പിക്കാൻ തീരുമാനമായി.
സംസ്ഥാന സർക്കാരുകളെ അറിയിച്ചാൽ റെയ്ഡ് വിവരം ചോരുമെന്ന വിലയിരുത്തലിൽ റെയ്ഡിന് അർദ്ധ സൈനിക വിഭാഗങ്ങളുടെ സഹായവും തേടി.
ബുധനാഴ്‌ച അർദ്ധരാത്രിയോടെ റെയ്ഡ് നടപടികൾ തുടങ്ങി. ആറ് കൺട്രോൾ റൂമുകൾ തയ്യാറാക്കി. റെയ്ഡിനോട് എതിർപ്പുണ്ടാകാനും ഉദ്യോഗസ്ഥരെ തടയാനുമുള്ള സാദ്ധ്യത കണക്കിലെടുത്ത് നേരം വെളുക്കും മുൻപു തന്നെ റെയ്ഡ് തുടങ്ങി. ചില സ്ഥലങ്ങളിൽ എൻ.ഐ.എ സംഘങ്ങൾ പുലരും മുൻപു തന്നെ റെയ്ഡ് പൂർത്തിയാക്കി. പ്രമുഖർ അറസ്റ്റിലായ ശേഷമാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പോലും അറിഞ്ഞത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, എൻ.ഐ.എ മേധാവി ദിനകർ ഗുപ്ത, ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക എന്നിവർ നടപടികൾ നേരിട്ട് വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |