കോഴിക്കോട്: കോഴിക്കോട്ടും സമീപ ജില്ലകളിലും നിപ ഭീതി അകന്നെങ്കിലും രോഗഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. പന്ത്രണ്ടുകാരൻ മരിച്ച മുന്നൂർ പ്രദേശത്ത് നിപ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്താനാവാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴയ്ക്കുന്നത്.
മുന്നൂരിൽ നിന്ന് ശേഖരിച്ച റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളും വവ്വാലുകൾ കൂട്ടത്തോടെ എത്തുന്ന അടയ്ക്കയും പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. വവ്വാലുകളുടെയും അസാധാരണമായ അസുഖം ബാധിച്ച ആടിന്റെയും സാമ്പിൾ ഫലവും നെഗറ്റീവാണ് രേഖപ്പെടുത്തിയത്.
2018ൽ 17 പേരുടെ മരണത്തിന് ഇടയാക്കിയ പേരാമ്പ്ര ചങ്ങരോത്ത് പ്രദേശത്തെ നിപ ബാധയുടെ ഉറവിടവും അജ്ഞാതമാണ്.
ആദ്യരോഗിയായ സൂപ്പിക്കടയിലെ സാബിത്ത് മരിച്ച് പത്ത് ദിവസം കഴിഞ്ഞാണ് രോഗം നിപയാണെന്ന നിഗമനത്തിലെത്തിയത്. സാബിത്തിന്റെ സഹോദരനും പിതാവിനും രോഗം പിടിപെട്ട് ആശുപത്രിയിൽ എത്തിയപ്പോഴാണ് സംശയനിവാരണത്തിന് പൂനെയിലേക്ക് സ്രവം അയയ്ക്കുന്നത്. എന്നാൽ സാബിത്തിന്റെ രോഗ ഉറവിടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആകെയുളളത് സാബിത്തിന്റെ വീട്ടു കിണറിൽ നിന്ന് പിടികൂടിയ വവ്വാലിൽ നിപാ വൈറസ് കണ്ടെത്തി എന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |