തിരുവനന്തപുരം: കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ അതിർത്തി കടന്നെത്തുവരെ തമിഴ്നാട് കർശന പരിശോധനയ്ക്ക് വിധേയമാക്കും. അതിർത്തി പങ്കിടുന്ന എല്ലാജില്ലകൾക്കും തമിഴ്നാട് സർക്കാർ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. മലയാളികളായ വിദ്യാർത്ഥികളെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരിച്ചയച്ചു. ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കിയവരിൽ കൂടുതൽ പേരെയും തിരിച്ചയയ്ക്കുകയായിരുന്നു. പനിയും ജലദോഷവും മറ്റുരോഗ ലക്ഷണങ്ങളുമുള്ളവരെ തമിഴ്‌നാട്ടിൽ പ്രവേശിപ്പിക്കില്ലെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ ജി.എസ്. സമീരൻ അറിയിച്ചു.
അതിർത്തി കടക്കുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |