കൊല്ലം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആരോപിച്ചു. ജയരാജനെ ആദ്യം തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിന്നീട് ന്യായീകരിച്ചത് ഇതുകൊണ്ടാണ്. മുഖ്യമന്ത്രി പറയുന്നത് താൻ പലതവണ ജാവദേക്കറെ കണ്ടു എന്നാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി ജാവദേക്കറെ കണ്ടത് എന്തിനാണെന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ്, എക്സാലോജിക്, എസ്.എൻ.സി ലാവ്‌ലിൻ, സ്വർണക്കള്ളക്കടത്ത് എന്നീ കേസുകൾ ഇല്ലാതാക്കുന്നതിന് പകരമായി തൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ ബി.ജെ.പിക്ക് പിന്തുണ നൽകുന്നതിനായുള്ള അടവ് നയത്തിന്റെയും ‘ഡീൽ’ ഉറപ്പിക്കലിന്റെയും ഭാഗമായിരുന്നു കൂടിക്കാഴ്‌ചയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |