തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ തൊഴിലാളി വിരുദ്ധമന്ത്രിയാണ് ആന്റണി രാജുവെന്ന് എൻ. കെ.പ്രേമചന്ദ്രൻ എം.പി. വകുപ്പ് കൈകാര്യം ചെയ്യാനറിയില്ലെങ്കിൽ രാജിവയ്ക്കണം. തൊഴിലാളികളോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയും കെ.എസ്.ആർ.ടി.സി എം.ഡിയും ശമ്പളം വാങ്ങാതിരിക്കണം.
കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും അഞ്ചിനു മുമ്പ് നൽകുക, സ്വിഫ്ട് കമ്പനി പിൻവലിക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടി.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്പോർട്ട് ഭവനു മുന്നിൽ ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർക്കേഴ്സ് യൂണിയൻ, ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിമാരായ ആർ.ശശിധരനും ടി.സോണിയും നിരാഹാര സമരം ആരംഭിച്ചു. ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അദ്ധ്യക്ഷനായിരുന്നു. മുൻമന്ത്രി വി.എസ്. ശിവകുമാർ, അജയകുമാർ, ആർ. അയ്യപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |