തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത,സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലഹരിക്കെതിരെ സർക്കാർ എൻഫോഴ്സ്‌മെന്റ് ഏജൻസികൾക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവർത്തനം അത്യാവശ്യമാണ്. എല്ലാ മത സംഘടനകൾക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടുണ്ട്. അതുകൊണ്ട് ഓരോ വിഭാഗവും അവരുടെ നേതൃത്വത്തിൽ പൊതു പ്രചാരണത്തിന്റെ ഭാഗമാവണം. നല്ല തോതിൽ ജനങ്ങളെ അണിനിരത്തണം.
സവിശേഷ ദിവസങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പകരണം. വിവിധ ക്ലാസുകൾ, സൺഡേ സ്‌കൂളുകൾ, മദ്രസ, ഇതര ധാർമ്മിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ലഹരി വിരുദ്ധ ആശയങ്ങൾ പകർന്നു നൽകണം. സ്‌കൂളുകളിൽ ആവശ്യമായ കൗൺസലർമാരെ നിയമിക്കണം. അദ്ധ്യാപകരിൽ നിന്ന് യോഗ്യരായവരെ കണ്ടെത്താനും ശ്രമിക്കണം. എതെങ്കിലും കുട്ടി ലഹരിക്ക് അടിപ്പെട്ടു എന്ന് കണ്ടാൽ മറച്ചു വയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത മത, സാമുദായിക സംഘടനാ പ്രതിനിധികൾ സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
വിവരം നൽകിയാൽ
പേടിക്കേണ്ട
ലഹരിക്കെതിരെ പ്രാദേശികമായി വിവരം നൽകുന്നവർക്ക് ഒരു തരത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് വീര പരിവേഷം നൽകുന്ന രീതി ഒരു കലാരൂപത്തിലും പാടി
ല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |