ന്യൂഡൽഹി : നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ദൗർബല്യങ്ങളിലൊന്നാണ് മാതാവ് ഹീരാ ബെൻ. സമയം കിട്ടുമ്പോഴെല്ലാം അമ്മയ്ക്കരികിലേക്ക് ഓടിയെത്താൻ ശ്രമിക്കാറുണ്ട്.
പ്രധാനമന്ത്രിയായി ഡൽഹിയിലേക്ക് സ്ഥിര താമസമാക്കിയതോടെ, വിശേഷ ദിവസങ്ങളിൽ
മോദി തിരക്കെല്ലാം മാറ്റിവച്ച് മുടങ്ങാതെ അമ്മയുടെ അരികിലെത്തും നരേന്ദർ.100 വയസുള്ള മാതാവ് ഹീരാബെൻ ഇളയ മകൻ പങ്കജ് മോദിക്കൊപ്പം ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വീട്ടിലാണ് താമസം. ആർഭാടങ്ങളൊന്നുമില്ലാതെ ഇഷ്ട വിഭവമൊരുക്കി കാത്തിരിക്കുന്ന അമ്മയ്‌ക്കൊപ്പം നിറ സ്വാദോടെ നരേന്ദർ ഭക്ഷണം കഴിക്കാറും.
മോദി പലപ്പോഴും തന്റെ ഇഷ്ടഭക്ഷണമായി പറഞ്ഞിട്ടുള്ള ഗുജറാത്തിന്റെ തനത് രുചിയായ 'താലി മീൽസ്' പിറന്നാൾ ദിനത്തിൽ അമ്മ മകന് വേണ്ടി തയ്യാറാക്കും. ബസ്മതി റൈസ്, പൂരി, പരിപ്പ്, പപ്പടം, പച്ചക്കറി കറികൾ, മോര്, മധുരം, പലതരം ചട്ണികൾ എന്നിങ്ങനെ പോകും താലി മീൽസിലെ വിഭവങ്ങൾ. മോദിയുടെ ഇഷ്ടവിഭവമായ കിച്ച്ഡിയും ഉണ്ടാകാറുണ്ട്. വഴുതനങ്ങയും ഉലുവയിലയും ചേർത്ത കറി, മധുരവും പുളിയും കലർത്തിയുള്ള പരിപ്പ്, വെണ്ടയ്ക്ക കറി, ഉരുളക്കിഴങ്ങും തക്കാളിയും കൊണ്ടുള്ള കറി ഇങ്ങനെ മലയാളികളുടെ രുചിഭേദങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് താലി മീൽസ്.
ഭക്ഷണ ശേഷം പതിവ് സമ്മാനമായി മകന് പോക്കറ്റ് മണി നൽകാനും ഹീരാ ബെൻ മറക്കാറില്ല. 69-ാം പിറന്നാളിന് നൽകിയ അഞ്ഞൂറു രൂപയടക്കം ഇതുവരെ അമ്മ നൽകിയ സമ്മാനങ്ങളെല്ലാം നിധി പോലെ സൂക്ഷിക്കാറുണ്ടെന്ന് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അമ്മയാണ് തന്റെ സ്വകാര്യ ആവശ്യങ്ങൾക്കുള്ള പണമെല്ലാം നൽകാറെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിരക്കുള്ള നേതാവും പ്രധാനമന്ത്രിയുമെല്ലാമായി നിറഞ്ഞു നിൽക്കുമ്പോഴും പിറന്നാൾ ദിനത്തിൽ അമ്മയോടൊപ്പം ഭക്ഷണം കഴിക്കാൻ മോദി മറക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |