മംഗലപുരം: പതിനൊന്നു വയസുകാരൻ കാൽവഴുതി ചിറയിൽ വീണ് മുങ്ങിമരിച്ചു. കൊയ്‌ത്തൂർക്കോണം മോഹനപുരം ഖബറടിക്കടുത്ത് ഷീജാമൻസിലിൽ മുഹമ്മദ് ബാദുഷയുടെയും ഷീജയുടെയും മകൻ മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. തിങ്കളാഴ്ച് വൈകിട്ട് 3.30യോടെ കല്ലൂർ ചിറയിലാണ് സംഭവം. സമീപത്തെ ബന്ധുവീട്ടിലേക്ക് പോയ ഇർഫാൻ ചിറയ്ക്കരുകിൽ നിൽക്കവെ റാമ്പിൽ നിന്ന് നിരങ്ങി കുളത്തിൽ അകപ്പെടുകയായിരുന്നു. ചിറയ്ക്കരുകിൽ നിന്ന് കുട്ടിക്ക് ചോറു കൊടുക്കുകയായിരുന്ന ബന്ധുവായ വീട്ടമ്മ ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടമ്മ നിലവിളിച്ച് ആളെ കൂട്ടിയതോടെ രണ്ടുപേർ ചിറയിൽ ചാടി ചെളിയിൽ കുടുങ്ങിപ്പോയ ഇർഫാനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലൂർ യു.പി.എസിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ്. സഹോദരി ഫാത്തിമ. മൃതദേഹം കബറടി മുസ്ളിം ജമാഅത്തിൽ കബറടക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |