തിരുവനന്തപുരം: തിരുവിതാംകൂർ സർവകലാശാലയുടെ സ്ഥാപനത്തിന് പ്രവർത്തിച്ചവരിൽ അവസാനത്തെ കണ്ണിയായ ബാർട്ടൺഹിൽ ഗവ. ലാ കോളേജിന് സമീപം ടി.സി12 /1079 ൽ മാത്യു പെരേര (106) അന്തരിച്ചു.
1937 ൽ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച മാത്യു പെരേര സർവകലാശാലയുടെ രൂപവത്കരണത്തിനായി നിയോഗിച്ച ഡി.പി.ഐ ഡയറക്ടർ സി.വി.ചന്ദ്രശേഖരനോടൊപ്പമാണ് പ്രവർത്തിച്ചത്. സർവകലാശാലയുടെ ഉദ്ഘാടനം വരെയുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1970 ൽ സർവീസിൽ നിന്ന് വിരമിച്ചു.യൂണിവേഴ്‌സിറ്റിയിൽ ആറ് വൈസ് ചാൻസലർമാരുടെ പി.എ ആയും പി.എസ് ആയും സേവനമുഷ്ഠിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയെ നേരിൽ കണ്ട അവസാനത്തെ വ്യക്തികളിലൊരാളായ ഇദ്ദേഹം 1937 ൽ ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗാന്ധിജി നടത്തിയ പ്രസംഗവും കേട്ടിട്ടുണ്ട്.
ഭാര്യ: പരേതയായ ലില്ലി പെരേര. മക്കൾ: പരേതയായ ഡൊറിൻ, പരേതയായ മെറ്റിൽഡ, എറിക്, വിൻസെന്റ്, ജോൺ. മരുമക്കൾ: പരേതനായ മാനുവൽ ഡിസൂസ, സ്റ്റാൻലി, ഷെറിൽ, ലിൻഡ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |