SignIn
Kerala Kaumudi Online
Thursday, 25 April 2024 5.00 PM IST

ടോക്യോ ടൂർ, ടോക്യോ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ

tokyo

മഹാമാരിക്കാലത്തിന്റെ ആസുരതകൾക്കപ്പുറം ലോക കായിക വേദിക്ക് പ്രത്യാശയുടെ പൊൻകിരണം പകരാൻ ടോക്യോ . കൊവിഡ് കാരണം ഒരു വർഷം നീട്ടിവയ്ക്കേണ്ടിവന്ന ലോക കായിക മാമാങ്കത്തിന് നാളെ ജപ്പാനിലെ ടോക്യോയിൽ ഔദ്യോഗികമായി തിരിതെളിയുകയാണ്. കൊവിഡ് ഉയർത്തുന്ന ഭീഷണിയിൽ റദ്ദാക്കപ്പെടേണ്ടിവരുമോ എന്ന ആശങ്ക അവസാനിമിഷം വരെയുണ്ടെങ്കിലും ലോകമെങ്ങുമുള്ള കായികപ്രേമികളുടെ പ്രാർത്ഥനകളും കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളും ഉത്സവത്തിന് അരങ്ങൊരുക്കുമെന്നുതന്നെയാണ് സംഘാടകരുടെ പ്രതീക്ഷ.

സോഫ്ട് ബാളിലും ഫുട്ബാളിലും പ്രാഥമിക റൗണ്ട് മത്സരങ്ങൾ തുടങ്ങിക്കഴിഞ്ഞതും ആശ്വാസം പകരുന്ന വാർത്തയാണ്.

ആഘോഷങ്ങൾക്ക് ഉപരിയായി മഹാമാരിയെ പ്രതിരോധിക്കാനുള്ള കടുത്ത സുരക്ഷാക്രമീകരണങ്ങളാണ് ചരിത്രത്തിലാദ്യമായി നീട്ടിവയ്ക്കപ്പെട്ട ഒളിമ്പിക്സിന്റെ പ്രത്യേകതകൾ. ഓരോ രാജ്യത്തുനിന്നും പരിമിതമായ അളവിൽ മാത്രം ഒഫിഷ്യലുകൾ. ആരവത്തിനപ്പുറം ഗെയിംസ് നടത്തിത്തീർക്കുക എന്നതുതന്നെ വലിയ വെല്ലുവിളി ആയി മാറുന്നു.ഗെയിംസ് വില്ലേജിൽ ഉൾപ്പടെ വൈറസ് ബാധ റിപ്പോർട്ടു ചെയ്യപ്പെട്ടത് സംഘാടകർക്ക് സമ്മർദ്ദമേറ്റുന്നു. ഗെയിംസ് നടത്തുന്നതിൽ ജാപ്പനീസ് ജനതയിൽ ഭൂരിഭാഗത്തിനും വൈമുഖ്യമുണ്ടെങ്കിലും.

33

കായിക ഇനങ്ങളിലായി 339 മെഡൽ ഇവന്റുകളാണ് ടോക്യോയിൽ നടക്കുന്നത്.

33

മത്സരവേദികളാണ് ഒളിമ്പിക്സിനായി സജ്ജമാക്കിയിരിക്കുന്നത്.

206

രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ മാറ്രുരയ്ക്കുന്നു

11238

കായിക താരങ്ങൾ മത്സരിക്കുന്നു

127

ഇന്ത്യൻ താരങ്ങൾ 18 ഇനങ്ങളിലായി മത്സരിക്കുന്നു

80%

കായികതാരങ്ങളും പൂർണമായും വാക്സിനേഷന് വിധേയരാകുമെന്നാണ് കരുത്തുന്നത്

മൊബൈൽ മെഡൽസ്

ഉപയോഗശൂന്യമായ മാെബൈൽ ഫോണുകൾ ഉൾപ്പടെ റീ സൈക്ളിംഗ് നടത്തിയാണ് ഇക്കുറി ജേതാക്കൾക്ക് സമ്മാനിക്കാനുള്ള മെഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എട്ടു ടണ്ണോളം ഇലക്ട്രോണിക്സ് പാഴ്‌വസ്തുക്കളാണ് ഇതിനായി ശേഖരിച്ചത്.കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇക്കുറി മെഡലുകൾ വിജയികളുടെ കഴുത്തിൽ അണിയിച്ചുകൊടുക്കില്ല, താലത്തിൽ മുന്നിലെത്തിക്കും.സ്വയം എടുത്തണിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OLYMPICS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.