തിരുവനന്തപുരം: ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി ഓൺലൈൻ പരീക്ഷ നടത്താൻ സംവിധാനമില്ലെന്ന് സാങ്കേതിക സർവകലാശാല. കൊവിഡ് വ്യാപനവും ലോക്ഡൗണും കണക്കിലെടുത്ത് പരീക്ഷ ഓൺലൈനാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ ,നൂറ് സ്വാശ്രയ കോളേജുകളിൽ നിരീക്ഷണം അസാദ്ധ്യമാണെന്നാണ് സർവകലാശാലയുടെ നിലപാട്.
140 എൻജിനീയറിംഗ് കോളേജുകളിലും പരീക്ഷാകേന്ദ്രം സജ്ജമാക്കുകയും കുട്ടികൾക്ക് വീടിനടുത്ത കോളേജിൽ പരീക്ഷാകേന്ദ്രം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി ഒരവസരം കൂടി നൽകും. ഇത് ആദ്യ റഗുലർ ചാൻസായി പരിഗണിക്കും. ആറാം സെമസ്റ്റർ പരീക്ഷ നീട്ടിയാൽ എൻജിനീയറിംഗ് കോഴ്സ് നാലു വർഷം കൊണ്ട് പൂർത്തിയാക്കാനാവില്ല. ഇത് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കും. നൂറുമാർക്കിന്റെ പരീക്ഷ എഴുപത് മാർക്കിനാക്കി. ദൈർഘ്യം മൂന്ന് മണിക്കൂറിൽ നിന്ന് രണ്ടേകാൽ മണിക്കൂറാക്കി. ജയിക്കാൻ 40മാർക്കിന് പകരം 28 മാർക്ക് മതിയെന്നും സർവകലാശാല വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |