കോഴിക്കോട്: ഓൺലൈൻ കുത്തക കമ്പനികളുടെ സർവീസ് അവശ്യസേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവദിച്ചുള്ള പൊലീസ് മേധാവിയുടെ ഉത്തരവ് തിരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം ചെറുകിട വ്യാപാരമേഖല തകർന്നടിഞ്ഞിരിക്കുകയാണ്.
ആത്മഹത്യയുടെ വക്കിലാണ് പലരും. ഡി.ജി.പി യുടെ പുതിയ ഉത്തരവ് കേരളത്തിലെ വ്യാപാര മേഖലയെ തകർക്കുക മാത്രമല്ല സർക്കാർ വരുമാനം കൂടി ഇല്ലാതാക്കും. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്തിക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുകൂല നിലപാടുണ്ടായില്ലങ്കിൽ സമരത്തിന് നിർബന്ധിതമാവുമെന്നും രാജു അപ്സര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |