SignIn
Kerala Kaumudi Online
Thursday, 25 April 2024 2.00 PM IST

ഇന്ധനനികുതിയിൽ സർക്കാരുകൾ ജനങ്ങളെ പറ്റിക്കുന്നു: ഉമ്മൻചാണ്ടി

oommen-chandy

തിരുവനന്തപുരം: പെട്രോളിന് 57.67ഉം ഡീസലിന് 58.29ഉം രൂപ മാത്രം അടിസ്ഥാന വിലയുള്ളപ്പോൾ ഏതാണ്ട് തത്തുല്യമായ നികുതി ചുമത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻകൊള്ള നടത്തുകയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം പഴിചാരി ജനങ്ങളെ പറ്റിക്കുകയുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോൾ വർദ്ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്ന് വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയത്. കേന്ദ്രം വില കൂട്ടിയപ്പോൾ നാല് തവണ കേരളം വിലകുറച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി കണ്ടു. ഏത് സർക്കാരാണ് ഇപ്രകാരം കുറവ് നൽകിയതെന്ന് പറയാനുള്ള സത്യസന്ധത അദ്ദേഹം കാണിക്കണം. ഇത്തരം പാഠങ്ങളൊന്നും ഗുജറാത്തിൽ പോയാൽ പഠിക്കാനാകില്ല.

കേന്ദ്രത്തേക്കാൾ കൂടുതൽ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. ഇതാണ് സംസ്ഥാന സർക്കാരിന്റെ പകൽക്കൊള്ള.

ഇന്ധനവില നിയന്ത്രണത്തിന് യു.പി.എ, യു.ഡി.എഫ് സർക്കാരുകളെ മാതൃകയാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OOMMEN CHANDY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.