തിരുവനന്തപുരം: അനാഥാലയങ്ങൾക്കും അഗതി-വൃദ്ധ മന്ദിരങ്ങൾക്കും കന്യാസ്ത്രീ മഠങ്ങൾക്കും പട്ടികവിഭാഗം ഹോസ്റ്റലുകൾക്കും സൗജന്യ നിരക്കിൽ അരി നൽകുന്നത് തുടരുമെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു.
ഓരോ അന്തേവാസിക്കും 5.65രൂപ നിരക്കിൽ പത്തരക്കിലോ അരിയും 4.15രൂപയ്ക്ക് നാലരക്കിലോ ഗോതമ്പുമാണ് നൽകുന്നത്. 2019നു ശേഷം ഈ സ്കീമിൽ കേന്ദ്രസർക്കാർ ധാന്യങ്ങൾ അനുവദിച്ചിട്ടില്ല. എന്നാൽ ഇക്കാലയളവിൽ സംസ്ഥാനം 2837.885 മെട്രിക് ടൺ അരിയും 736.027 മെട്രിക് ടൺ ഗോതമ്പും വിതരണം ചെയ്തു. ഇതിലൂടെ 1.65കോടിയുടെ അധിക ബാദ്ധ്യതയുണ്ടായി. ഗോതമ്പ് കേന്ദ്രം അനുവദിക്കാത്തതിനാൽ പകരം അരി നൽകുമെന്നും പി.എസ്. സുപാലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |