കൊച്ചി: തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42ൽ നിന്ന് 56 ദിവസത്തിന് ശേഷമേ ഒ.ടി.ടിയിൽ നൽകാവൂ എന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.ഇത് സംബന്ധിച്ച് സംഘടന ഫിലിംചേംബറിന് കത്ത് നൽകും.ഓണം റിലീസ് മുതൽ ഇത് നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നിലവിലെ നിബന്ധന പല ചിത്രങ്ങളും പാലിക്കുന്നില്ല.തിയേറ്ററിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോൾ ഒ.ടി.ടിയിൽ നൽകുന്നത് അംഗീകരിക്കാനാവില്ല.ഒ.ടി.ടിക്ക് വേണ്ടി എടുക്കുന്ന ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് നൽകുന്നതിൽ പ്രശ്നമില്ല.എവിടെ പ്രദർശിപ്പിക്കണമെന്നത് നിർമ്മാതാക്കളുടെ ഇഷ്ടമാണ്.എന്നാൽ,കേരള ഫിലിം ചേംബറിൽ രജിസ്റ്റർചെയ്ത സിനിമകൾ ഒ.ടി.ടിക്ക് നൽകുന്ന നിർമ്മാതാക്കളുമായും താരങ്ങളുമായും ഫിയോക്ക് സഹകരിക്കില്ല.ഒ.ടി.ടിയിലേക്ക് സ്ഥിരമായിപ്പോകുന്ന അഭിനേതാകൾക്ക് നിലനിൽപ്പില്ലെന്നും ഫിയോക് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് കെ.വിജയകുമാർ,ജനറൽ സെക്രട്ടറി സുമേഷ് ജോസഫ്,ട്രഷറർ സാജു ജോണി,വൈസ് പ്രസിഡന്റുമാരായ സോണി തോമസ്,സജീഷ് ലാൽ,ജോയിന്റ് സെക്രട്ടറിമാരായ കിഷോർ സദാനന്ദൻ,രഞ്ജിത്ത് പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |