ന്യൂഡൽഹി: കൊവിഡ് ചികിത്സയ്‌ക്ക് ആവശ്യമായ ദ്രവ രൂപത്തിലുള്ള മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും വ്യവസായ ആവശ്യത്തിനുള്ളത് നിയന്ത്രിക്കാനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ദ്രവ ഓക്സിജൻ സ്റ്റോക്ക് മെഡിക്കൽ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ദ്രവ ഓക്സിജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പ്ലാന്റുകൾക്ക് ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അതിനിടെ സ്റ്റീൽ കമ്പനികളുടെ ശ്രമഫലമായി കഴിഞ്ഞ ദിവസം 3474 ടൺ ഓക്സിജൻ ഉൽപാദിപ്പിച്ചെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 33 പ്ളാന്റുകൾ 2834 ടൺ ആണ് ദിവസവും ഉൽപാദിപ്പിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിലാണ് അതു വർദ്ധിപ്പിച്ചത്.
പ്രമുഖ തുറമുഖങ്ങളിൽ ഓക്സിജനുമായി വരുന്ന കപ്പലുകളെ ലെവിയിൽ നിന്ന് ഒഴിവാക്കി. കേന്ദ്രം ഓക്സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിലാണിത്. നിരവധി രാജ്യങ്ങൾ ഓക്സിജൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |