തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും ഘടകക്ഷേത്രങ്ങളിലും ദേശക്കാർ കൊടിമരം ഉയർത്തിയതോടെ തൃശൂർ പൂരത്തിന് തുടക്കമായി. 23നാണ് പൂരം. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ പതിനൊന്നരയോടെ ആലിലയും മാവിലയും കൊണ്ടലങ്കരിച്ച കൊടിമരങ്ങൾ പൂജകൾക്ക് ശേഷം ആർപ്പുവിളികളോടെ ദേശക്കാർ ഉയർത്തി. 12.05നായിരുന്നു പാറമേക്കാവിലെ കൊടിയേറ്റം. കൊടിയേറ്റത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം നടന്നു. അഞ്ച് ആനകൾ അണിനിരന്നു. തിരുവമ്പാടിയിലെ കൊടിയേറ്റത്തിന് ശേഷവും മേളവും ആറാട്ടുമുണ്ടായിരുന്നു.
ഘടകക്ഷേത്രങ്ങളിൽ ലാലൂരിലാണ് ആദ്യം കൊടിയേറിയത്. 21നാണ് സാമ്പിൾ വെടിക്കെട്ട്. ആർ.ടി.പി.സി.ആർ നെഗറ്റീവ് അല്ലെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പൂരം നേരിട്ട് കാണാനാകൂ. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്കായി പൊലീസുണ്ടാകും. 10 വയസിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പൂരത്തിന് പ്രവേശനമില്ല. കൊവിഡ് പശ്ചാത്തലത്തിൽ പൂരം പ്രദർശനത്തിന് പകുതി സ്റ്റാളുകൾ മാത്രമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |