SignIn
Kerala Kaumudi Online
Friday, 19 April 2024 10.05 PM IST

കേരളം സൗജന്യമായി നൽകിയ ഭൂമിക്ക് കേന്ദ്രം വില ചോദിക്കുന്നു

p-rajeev

തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി കേരള സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോൾ റെയിൽവേക്കാണെന്നും, ഈ ഭൂമി തിരിച്ചുവേണമെങ്കിൽ കമ്പോളവില നൽകണമെന്നാണ് കേന്ദ്രം പറയുന്നതെന്നും മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.

ഈ സ്ഥലം തിരിച്ചെടുത്ത് ഏതെങ്കിലും തരത്തിൽ വിനിയോഗിക്കുന്നതിനായി കേന്ദ്രവുമായി ചർച്ച നടത്തും. ഇ. അഹമ്മദ് റെയിൽവേ സഹമന്ത്രിയായിരിക്കെ നെടുമ്പാശേരിയിൽ റെയിൽവേ സ്‌റ്റേഷനായി ഇട്ട കല്ല് എവിടെയാണെന്ന് പോലുമറിയില്ല.

ചരിത്രത്തിൽ ആദ്യമായി കെ.എം.എം.എൽ 300 കോടിയുടെ ലാഭം നേടി. ഈ വർഷം സംരംഭക വർഷമായി ആചരിച്ച് ഒരു ലക്ഷം എം.എസ്.എം.ഇ യൂണിറ്റുകൾ ആരംഭിക്കും. ഇതിൽ സേവന മേഖലയിലെ യൂണിറ്റുകളെയും ഉൾപ്പെടുത്തും. കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴിക്കാവശ്യമായ ഭൂമിയുടെ 87 ശതമാനമായ 1867 ഏക്കറും മേയ് മാസത്തോടെ സർക്കാരിന്റെ കൈയിലെത്തും. 2135 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAJEEV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.