തിരുവനന്തപുരം: പറമ്പിക്കുളം ഡാമിന്റെ മൂന്നു ഷട്ടറുകളിൽ ഒന്നിന് തകരാർ സംഭവിച്ച സാഹചര്യത്തിൽ തമിഴ്‌നാട് ജലവിഭവ മന്ത്രി അടങ്ങുന്ന സംഘം അവിടം സന്ദർശിക്കുന്നതിനുമുമ്പ് കേരളത്തിന്റെ ഉദ്യോഗസ്ഥർ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സാഹചര്യം വ്യക്തമാക്കി തമിഴ്‌നാടിന് കത്തയയ്ക്കും.
അണക്കെട്ടിൽ നിന്ന് പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 15,200 ക്യൂസെക്‌സ് ആയി കുറഞ്ഞിട്ടുണ്ട്. ഇത് അപകടകരമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വെള്ളപ്പൊക്ക ഭീഷണിയില്ല. വൈദ്യുതി ഉത്പാദനത്തിനുള്ള ജലം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിക്ക് ധനനഷ്ടമുണ്ടാകും. കേരളത്തിലെ അണക്കെട്ടുകൾ മൺസൂണിനു മുമ്പുതന്നെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. അതിനാൽ ഷട്ടറുകളുടെ അവസ്ഥയിൽ ആശങ്ക വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |