ന്യൂഡൽഹി: ജൂലായ് ഒന്നു മുതൽ പുതിയ തൊഴിൽനിയമം നടപ്പാക്കാനിരുന്നത് നീട്ടിവച്ചു. ജോലിസമയം, കൈയിൽ കിട്ടുന്ന ശമ്പളം, പ്രൊവിഡന്റ് ഫണ്ട് വിഹിതം നൽകൽ തുടങ്ങിയ കാര്യങ്ങളിൽ മാറ്റം വരുന്ന നിയമം പാർലമെന്റിൽ പാസായെങ്കിലും സംസ്ഥാനങ്ങൾ വിളംബരം ചെയ്യാത്തതിനാലാണ് നടപ്പിൽ വരുത്താൻ കഴിയാതിരുന്നത്. ചില സംസ്ഥാനങ്ങൾ ലേബർ കോഡുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് ചട്ടക്കൂടുണ്ടാക്കിയിട്ടില്ല.
നിലവിലുള്ള 29 കേന്ദ്രനിയമങ്ങളിലെ ശമ്പളം, സാമൂഹ്യസുരക്ഷ, തൊഴിൽബന്ധങ്ങൾ, ജോലിസ്ഥിരത, ആരോഗ്യം, ജോലിസ്ഥലത്തെ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പുതിയ നാല് കോഡുകളുമായി ചേർക്കേണ്ടതുണ്ട്. പുതിയ തൊഴിൽ നിയമത്തിൽ പ്രൊവിഡന്റ് ഫണ്ട് വിഹിതം കൂടുന്നതിനാൽ കൈയിൽ കിട്ടുന്ന ശമ്പളം കുറയും. 12 ശതമാനമാണ് വിഹിതം നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |