വടകര: ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ സി.പി.എം നേതാക്കൾക്കെതിരെ കേസ്. വടകര ബാങ്ക് റോഡിന് സമീപത്തെ താമസക്കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് സി.പി.എം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തത്. മൂന്നു മാസം മുമ്പ് രാത്രിയിൽ ആളില്ലാത്ത നേരം നോക്കി വീട്ടിൽ കടന്നുകയറിയ ബാബുരാജ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. അതിനുശേഷം മൂന്നു തവണ പീഡിപ്പിച്ചു. ഇക്കാര്യം ഡി.വൈ.എഫ്.ഐ നേതാവ് ലിജീഷിനോട് പറഞ്ഞപ്പോൾ അയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഭീഷണി തുടർന്നതോടെ വീട്ടമ്മ ഭർത്താവിനെ അറിയിച്ചതുപ്രകാരമാണ് പൊലീസിൽ പരാതി നൽകിയത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.എം നേതൃത്വം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |