SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.23 PM IST

പെഗാസസ് :ഇസ്രയേലിന്റെ സ്‌മാർട്ട് ചാരൻ

spy-case

പെഗാസസ് ! ഗ്രീക്ക് പുരാണത്തിലെ മാന്ത്രിക ചിറകുള്ള വെളുത്ത പറക്കും കുതിരയാണ്. ഇപ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് പറന്നിറങ്ങിയ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്. 2016 മുതൽ അറുപതോളം രാജ്യങ്ങളിലെ ഫോണുകൾ ചോർത്തുകയാണ് ഈ സ്‌പൈവെയർ.

ഉദയം 2016ൽ

2016 ൽ ഒരു അറബ് സംഘടനാ പ്രവർത്തകന് കിട്ടിയ സംശയകരമായ സന്ദേശത്തിന്റെ പരിശോധനയിലാണ് പെഗാസസിനെ ലോകം അറിയുന്നത്. തുടർന്ന് ലോകത്തെമ്പാടും ഈ ആപ്പ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന റിപ്പോർട്ടുകൾ പതിവായി.

പെഗാസസും എൻ.എസ്.ഒയും

ഇസ്രയേൽ സൈബർ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചത്

പെഗാസസ് വിൽക്കുന്നത് അംഗീകൃത സർക്കാർ ഏജൻസികൾക്കു മാത്രം

രാജ്യദ്രോഹം അടക്കം ദുരുപയോഗ സാദ്ധ്യത മുൻനിർത്തി 55 രാജ്യങ്ങൾക്ക് സേവനം നൽകുന്നില്ലെന്ന് എൻ.എസ്.ഒ.

ഐ.ഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും പ്രവർത്തിക്കും

എന്തുകൊണ്ട് ?

മനുഷ്യ ഇടപെടൽ ഇല്ലാതെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന സീറോക്ലിക്ക് ആക്രമണം

ഫോൺ ഹാങ്ങാകില്ല

ഉപയോക്താവിന് സംശയം ഉണ്ടാവില്ല

ഏത് ഫോണിന്റെയും ഉള്ളടക്കം പൂർണമായി ചോർത്തും

ഫോണിലെ എസ്.എം.എസ്, വാട്സാപ്, ഇ മെയിൽ, ഫോട്ടോ, വീഡിയോ എന്നിവ കാണാം

കോൺടാക്റ്റ് ലിസ്റ്റും കോൾ റെക്കോർഡും ഉപയോഗിക്കാം

ജി. പി. എസ് ട്രാക് ചെയ്യാം

ഫോണിന്റെ മൈക്രോഫോണും കാമറയും റിമോട്ടായി ഓൺ ചെയ്ത് ചിത്രങ്ങളും ശബ്ദവും പകർത്താം

ചോർത്തലിന് ശേഷം സ്വയം നശിച്ച തെളിവ് ഇല്ലാതാകും.

പെഗാസസിനെ കണ്ടെത്തുക ദുഷ്കരം.

ആധുനിക ഇലക്ട്രോണിക് പരിരക്ഷകളെ മറികടക്കും.

ഫോണും നമ്പറും നശിപ്പിച്ച് മാത്രമേ രക്ഷനേടാനാകൂ.

ഭീമമായ ചെലവ്?

ഒരു ലൈസൻസിന് 60കോടി രൂപ. ഒരു ലൈസൻസ് ഉപയോഗിച്ച് 50 സ്‌മാർട്ട്‌ ഫോൺ ചോർത്താം.

2016ൽ 10 ഫോൺ ചോർത്താൻ ഒൻപത് കോടി രൂപയാണ് ഈടാക്കിയത്.

കമ്പനിയുടെ കോടികളുടെ ഇടപാടായതിനാൽ വ്യക്തികളെക്കാൾ ഭരണകൂടങ്ങൾ മാത്രമാണ് ഉപഭോക്താക്കൾ.

ഉപഭോക്താക്കളിൽ 51 ശതമാനവും ഇന്റലിജൻസ് ഏജൻസികൾ

നിയമപാലന ഏജൻസികൾ 38 ശതമാനം

11 ശതമാനം സൈനിക വിഭാഗം

ഉപഭോക്താക്കളുടെ വിവരം അതീവ രഹസ്യം

40 രാജ്യങ്ങളിലായി 60 സർക്കാർ ഉപഭോക്താക്കളുണ്ട്

വാട്സ് ആപ്പിനും രക്ഷയില്ല

വാട്ട്സാപ്പ് ചാറ്റുകൾ എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പെഗാസസിനെ ചെറുക്കാനാകില്ല. വാട്ട്‌സ്ആപ്പിന് ഉള്ളത് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനാണ്. അതായത് സന്ദേശം അയച്ചാൽ റിസീവർ ഫോണിൽ വായിക്കുന്നതിന് മുമ്പ് ആർക്കും വായിക്കാനാവാത്ത വിധം സിരക്ഷിതം. അത്തരം എൻ‌ക്രിപ്ഷൻ “മാൻ-ഇൻ-ദി-മിഡിൽ” ആക്രമണത്തിനെതിരെ ഉപയോഗപ്രദമാണ്, പക്ഷേ “ആശയ വിനിമയത്തിന്റെ അവസാന ലക്ഷ്യമായ ‘എൻ‌ഡ്‌ പോയിൻറ് ’ ആക്രമണത്തിനെതിരെ ഫലപ്രദമല്ല. എൻഡ് പോയിന്റിലാണ് പെഗാസസ് ഫോണിൽ ആക്രമിക്കുന്നത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEGASUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.