SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.15 AM IST

മുടങ്ങിയ പെൻഷൻ ഗഡു ഏപ്രിലിനുശേഷം; പിടിച്ചുവച്ച ആനുകൂല്യം കാത്ത് ജീവനക്കാർ

p

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് കൊവിഡ് കാലത്ത് നഷ്ടമായ ആനുകൂല്യങ്ങൾ ഈ വർഷവും തിരിച്ചുകിട്ടാൻ സാധ്യതകുറവ്.

ലീവ് സറണ്ടർ,ഡി.എ.കുടിശിക,പെൻഷൻകാർക്ക് പരിഷ്ക്കരണ കുടിശിക തുടങ്ങിയവ കഴിഞ്ഞവർഷം നൽകിയിരുന്നില്ല.

അതേസമയം, പെൻഷൻ പരിഷ്ക്കരണവുമായി ബന്ധപ്പട്ട കുടിശികയുടെ അവസാന രണ്ടുഗഡു ഏപ്രിലിനുശേഷം നൽകുമെന്ന് ധനമന്ത്രിയുടെ ഒാഫീസിൽ നിന്ന് അറിയിച്ചു.ഒരു ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശിക നൽകാൻ 760 കോടി രൂപ വേണം.

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് നിറുത്തിവച്ച ആനുകൂല്യങ്ങൾ പുനഃരാരംഭിക്കുന്നതിന് ബഡ്ജറ്റിൽ പ്രഖ്യാപനവുമുണ്ടായില്ല. ജനുവരിയിൽ തുടങ്ങുമെന്ന് കരുതിയ മെഡിസെപിനെ സംബന്ധിച്ചും പ്രഖ്യാപനമില്ല.

ആശാവർക്കർമാർ,അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ ഒാണറേറിയം,സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കേണ്ടതില്ലെന്ന ധനമന്ത്രിയുടെ തീരുമാനം ചെലവുചുരുക്കൽ ശക്തമാക്കുന്നതിന്റെ സൂചനയാണോ എന്നാണ് ജീവനക്കാരുടെ ആശങ്ക. ഓരോവർഷവും 100രൂപവീതം വർദ്ധിപ്പിച്ച് 2,500രൂപയിൽ ക്ഷേമപെൻഷൻ എത്തിക്കുമെന്നായിരുന്നു മുൻപ്രഖ്യാപനം.100രൂപ സാമൂഹ്യക്ഷേമപെൻഷൻ കൂട്ടിയാൽ ആയിരംകോടിയുടെ അധികബാദ്ധ്യതയുണ്ടാകുമെന്നാണ് ധനമന്ത്രി ബഡ്ജറ്റിൽ പറഞ്ഞത്.

കൊവിഡിനെ തുടർന്ന് രണ്ടുവർഷമായി സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ ആനുകൂല്യം നൽകുന്നില്ല. 30 ദിവസത്തെ ലീവാണ് സറണ്ടർ ചെയ്യാവുന്നത്.ഒരു മാസത്തെ ഗ്രോസ്ശമ്പളത്തിന് തുല്യമായ തുകയാണിത്.കഴിഞ്ഞവർഷം ശമ്പളപരിഷ്ക്കരണം നടപ്പാക്കിയതിന് ശേഷം ക്ഷാമബത്ത നൽകിയിട്ടില്ല. 2021ജനുവരിയിലെ രണ്ട് ശതമാനവും ജൂലായിലെ 3ശതമാനവും 2022ജനുവരിയിലെ മൂന്ന് ശതമാനവും ഉൾപ്പെടെ എട്ട് ശതമാനം ഡി.എയാണ് കിട്ടാനുള്ളത്.ഡി.എ ഇനത്തിൽ ഒരാൾക്ക് കുറഞ്ഞത് 1400രൂപയോളം ഓരോ മാസവും കിട്ടേണ്ടതാണ്.

``ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് തീരുമാനിക്കും"

-ധനമന്ത്രിയുടെ ഒാഫീസ്

#4330 കോടി വേണം (ഹെഡിംഗ് )

...

1600കോടി രൂപ:

ലീവ് സറണ്ടർ

...

1540 കോടി:

പെൻഷൻ പരിഷ്ക്കരണ കുടിശിക

...

1190കോടി

ക്ഷാമബത്ത കുടിശിക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.