SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.49 PM IST

ജനകീയാസൂത്രണത്തിന് ഇന്ന് 25

peoples-plan

തിരുവനന്തപുരം: അധികാരം താഴേതട്ടിലെത്തിച്ച് വികസനത്തിന് പുതിയ മാതൃക സൃഷ്ടിച്ച ജനകീയാസൂത്രണത്തിന് ഇന്ന് 25 വയസ് തികയുന്നു. 1996 ആഗസ്റ്റ് 17 ലെ ചിങ്ങപ്പുലരിയിൽ തുടക്കം കുറിച്ച ജനകീയാസൂത്രണത്തിന് ഇ.എം.എസ് അദ്ധ്യക്ഷനായ 451 അംഗ ഉന്നതതല സമിതിയായിരുന്നു മേൽനോട്ടം വഹിച്ചത്. കുടുംബശ്രീ എന്ന വനിതാകൂട്ടായ്മ നാടിന്റെ സ്പന്ദനമായതും ഇതുവഴിയാണ്.

പാർലമെന്റ് ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയതോടെ അധികാര വികേന്ദ്രീകരണത്തിന് വഴിതുറക്കുകയായിരുന്നു. അതിനായി കേരളം കണ്ടെത്തി വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് ജനകീയാസൂത്രണം. പഞ്ചവത്സര പദ്ധതികളിലൂടെ മുന്നേറിയ ജനകീയാസൂത്രണം തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംസ്ഥാന ആസൂത്രണ ബോർഡിന്റെയും മേൽനോട്ടത്തിലാണ് നടപ്പിലാക്കിയത്. ഗ്രാമസഭകൾ നാടിന്റെ ആവശ്യം ഉന്നയിക്കുകയും പഞ്ചായത്ത് ഭരണ സമിതികൾ പദ്ധതികൾ നിർദേശിക്കുകയും വിദഗ്ദ്ധ സമിതികൾ വിലയിരുത്തുകയും ആസൂത്രണ ബോർഡിന്റെ മാർഗ്ഗ നിർദേശങ്ങൾ പാലിച്ച് നടപ്പാക്കുകയും ചെയ്യുന്ന സംവിധാനം കേരളത്തിൽ വിജയകരമായി മുന്നേറുകയാണ്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ശേഷം ജനകീയാസൂത്രണ പദ്ധതിയുടെ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

ഒമ്പതു മുതൽ പന്ത്രണ്ടുവരെ

ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ച ഒമ്പതാം പഞ്ചവത്സര പദ്ധതിയിൽ സമഗ്ര വികസനമായിരുന്നു ലക്ഷ്യം. പത്താം പദ്ധതിയിൽ കാർഷിക മേഖലയിലും പരമ്പരാഗത ചെറുകിട വ്യാവസായിക മേഖലയിലും ഉത്പാദന വർദ്ധനവിനായി കേരള വികസന പദ്ധതി നടപ്പാക്കി. തുടർന്ന് പന്ത്രണ്ടുവരെയുള്ള പദ്ധതികളിലൂടെ തൊഴിലവസരം, പ്രകൃതി വിഭവങ്ങൾ ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, ശുചിത്വം, ഖരമാലിന്യ നിർമ്മാർജ്ജനം, വികലാംഗക്ഷേമം, ഭരണ സുതാര്യത, ജനപങ്കാളിത്തം, കാര്യക്ഷമത,കൃഷി പുനരുദ്ധാരണം, ഭക്ഷ്യ ഉത്പാദനം, സംസ്‌കരണം, വിപണനം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം എന്നിവയിലെല്ലാം ജനകീയാസൂത്രണം പങ്കുവഹിച്ചു.

പ്രവർത്തന മേഖല

മാലിന്യനിർമാർജ്ജനം,ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം, ശുചിത്വമുള്ള പരിസരം, ആശുപത്രികൾ, അങ്കണവാടികൾ, സ്‌കൂളുകൾ

നടപ്പാക്കുന്നത്

# ജനവനം പച്ചത്തുരുത്തുകൾ

#നിയമ സാക്ഷരതാപരിപാടികൾ

# ദേശീയ സെമിനാറുകൾ

#വയോജന ക്ലബ്ബുകൾ

പുസ്തകങ്ങൾ

ജനകീയാസൂത്രണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് 25 പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കും. രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തിൽ അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും സംബന്ധിച്ച അന്തർദേശീയ കോൺഗ്രസിന് കേരളം ആതിഥ്യമരുളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEOPLES PLAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.