തിരുവനന്തപുരം: ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം പറയാൻ പേരുകേട്ട ആളാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരനെന്ന് മുഖ്യമന്ത്രിയുടെ വിമർശനം. വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സ്വരൂപിക്കുന്ന ഫണ്ടുകൾ സി.പി.എം നേതാക്കളുടെ അക്കൗണ്ടിലേക്ക് പോകുന്നുണ്ടോയെന്ന് ശ്രദ്ധിക്കുന്നത് നല്ലതാണെന്ന മുരളീധരന്റെ പരിഹാസത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അവരവർ കണ്ടതും അനുഭവിച്ചതും ശീലിച്ചതുമായ കാര്യങ്ങൾ വച്ച് മറ്റുള്ളവരും അങ്ങനെ തുടരുന്നവരാണെന്ന് തെറ്റിദ്ധരിക്കരുത്.
വാക്സിൻ ചലഞ്ച് വേണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷനേതാവെന്ന നിലയിൽ മത്സരിക്കുന്ന രണ്ട് പേരെയാണ് കാണാനാവുന്നത്. അത്തരത്തിലുള്ള പ്രസ്താവനകളാണ് ഇവർ രണ്ട് പേരും നടത്തുന്നത്.
വാക്സിന് വില കൊടുക്കണമെന്ന അവസ്ഥ വന്നപ്പോൾ സ്വയമേവ ആളുകൾ സഹായിക്കാൻ മുന്നോട്ട് വന്നു. അതാരെങ്കിലും ആഹ്വാനം ചെയ്തിട്ടായിരുന്നില്ല. ചലഞ്ചിന് തുടക്കമിട്ടത് യുവജനങ്ങളാണ്. പിന്നീട് സമൂഹം ഏറ്റെടുക്കുന്ന നിലയുണ്ടായി. അത് സമൂഹത്തിന്റെ പ്രത്യേകതയാണ്.
സംസ്ഥാനത്ത് കൊവിഡ് രോഗനിരക്ക് പെരുകുന്നുണ്ടെങ്കിലും ഓക്സിജൻ ലഭ്യതയുടെ കാര്യത്തിൽ ആശങ്കയില്ല. രാജ്യത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള സംവിധാനം നമുക്കുണ്ടെന്ന മിഥ്യാധാരണ വേണ്ടെന്ന് ഡൽഹിക്ക് ഓക്സിജൻ ലഭ്യമാക്കണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി നൽകി. നമ്മുടെ ആവശ്യം കഴിഞ്ഞ് മിച്ചമുണ്ടെങ്കിൽ നൽകാമെന്നും അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |