കണ്ണൂർ: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാദ്ധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
എത്ര മര്യാദയില്ലാതെയാണ് ചില മാദ്ധ്യമങ്ങൾ എൽ.ഡി.എഫിനെയും സർക്കാറിനെയും ആക്രമിച്ചത്. മാദ്ധ്യമ മേലാളൻമാർ പറഞ്ഞാൽ മാറുന്നവരല്ല ജനങ്ങൾ. അവർക്ക് വിവേചന ബുദ്ധിയുണ്ട്-. പിണറായിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു .എൽ.ഡി.എഫ് പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ട്. അവരുടെ ജീവിതാനുഭവങ്ങളിൽ നിന്നുള്ള വിശ്വാസമാണ്. വലതുപക്ഷ മാദ്ധ്യമങ്ങളിൽ ചിലർ ശ്രമിക്കുന്നത് നാടിന്റെ പുരോഗതി തടയാനാണ്. മാദ്ധ്യമങ്ങൾ പറയുന്നത് അതുപോലെ വിഴുങ്ങുന്നവരല്ല കേരളത്തിലെ ജനങ്ങൾ. വിശ്വാസികൾ സർക്കാരിനെതിരാണെന്ന ചിത്രമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഏശിയില്ല.
മേഴ്‌സിക്കുട്ടിയുടെ
തോൽവി പരിശോധിക്കും
കുണ്ടറയിൽ മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ പരാജയം ഒറ്റപ്പെട്ടതാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭയിൽ പുതുമുഖങ്ങളുണ്ടാവും. പാലായിൽ ബി.ജെ.പി വോട്ടു മറിച്ചെന്നാണ് മനസിലാക്കുന്നത്. എ.കെ.ജിയെ മോശമായി ചിത്രീകരിച്ചവർക്ക് ജനം നൽകിയ തിരിച്ചടിയാണ് തൃത്താലയിലുണ്ടായത്. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഘോഷിക്കാനുള്ള സമയമല്ല ഇതെന്നും മാനദണ്ഡങ്ങൾ പാലിച്ച് ഇത്തരമാഘോഷങ്ങളിൽനിന്ന് ആളുകൾ മാറിനിന്നെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |