തിരുവനന്തപുരം: കോടതി ഉത്തരവുകൾ പ്രകാരമാണ് ഇപ്പോൾ ആശ്രിത നിയമനം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി നൽകി.
ഓരോ വർഷവും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 5 ശതമാനം മാത്രമേ ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കാവൂ എന്ന് 2018 ജൂൺ 29ലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഈ ഉത്തരവ് ശരിവച്ചിട്ടുണ്ട്.അതിനാൽ, പൊതു തസ്തികകളിൽ ആശ്രിതനിയമനത്തിന് കാലതാമസമുണ്ടാകുന്നു. ഇക്കാര്യം കണക്കിലെടുത്ത്, പൊതു തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചവർക്ക് യോഗ്യതനുസരിച്ച് അർഹമായ മറ്റ് തസ്തികകളിലേക്ക് മാറ്റത്തിന് അനുവദിച്ചിട്ടുണ്ട്.
ആശ്രിത നിയമനത്തിന്റെ ക്വാട്ട വർദ്ധിപ്പിക്കുന്നതിൽ പി.എസ്.സി റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് എതിർപ്പുണ്ട്.. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മാത്രമേ ഈ പ്രശ്‌നത്തെ കാണാനാകൂ.പൊതുഭരണ (കംപാഷണേറ്റ് എംപ്ലോയ്‌മെന്റ് സെൽ) വകുപ്പ് അദാലത്തുകൾ നടത്തി ഉദ്യോഗാർത്ഥികളുടെ സമ്മതപത്രം വാങ്ങി ഒഴിവുകൾ ലഭ്യമായ മറ്റു വകുപ്പുകളിൽ നിയമനം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |