SignIn
Kerala Kaumudi Online
Friday, 19 April 2024 6.52 PM IST

വിവാഹവാർഷിക ദിനത്തിൽ ഔദ്യോഗിക തിരക്കുകളിൽ മുഖ്യമന്ത്രി

pinarayi-and-kamala
pinarayi and kamala

തിരുവനന്തപുരം: നാല്പത്തിമൂന്നാം വിവാഹവാർഷിക ദിനത്തിൽ ഔദ്യോഗിക തിരക്കുകളിലായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ. ആഘോഷങ്ങളൊന്നും ഉണ്ടായില്ല. ഇൻസ്റ്റഗ്രാമിലൂടെ മുഖ്യമന്ത്രി തന്നെയാണ് വിവാഹവാർഷികത്തെക്കുറിച്ച് അറിയിച്ചത്.

ഇന്നലെ രാവിലെ കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്ത ശേഷം ഉച്ച കഴിഞ്ഞാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. വൈകിട്ട് 3.30ന് എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു. എ.കെ.ജി സെന്ററിൽ ഉച്ചയ്ക്ക് ജീവനക്കാരുടെ ഓണസദ്യ ഉണ്ടായിരുന്നെങ്കിലും കൊച്ചിയിലായിരുന്നതിനാൽ പങ്കെടുക്കാനായില്ല.

1979 സെപ്തംബർ രണ്ടിനായിരുന്നു കൂത്തുപറമ്പ് എം.എൽ.എ ആയിരിക്കെ പിണറായി വിജയൻ വിവാഹിതനായത്. തലശേരി സെന്റ് ജോസഫ്സ് സ്കൂളിലെ അദ്ധ്യാപികയായിരുന്ന കമലയാണ് ജീവിതസഖി. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ പേരിൽ അച്ചടിച്ച പിണറായിയുടെ വിവാഹ ക്ഷണക്കത്ത് പങ്കുവച്ച് മന്ത്രി വി. ശിവൻകുട്ടി സമൂഹമാദ്ധ്യമത്തിലൂടെ മുഖ്യമന്ത്രിക്ക് ആശംസ നേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI AND KAMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.