തിരുവനന്തപുരം: സൗജന്യവാക്സിൻ ലഭിക്കുന്നതിന് സംയുക്തമായി നങ്ങണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്.
വാക്സിൻ പൂർണമായി കേന്ദ്രം സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം എല്ലാസംസ്ഥാനങ്ങളും ഒരുമിച്ച് ഉന്നയിക്കണം. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകുന്ന സമീപനമാണ് കേന്ദ്രത്തിന്റെത്. മൂന്നാം തരംഗത്തിനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതിനെ അഭിമുഖീകരിക്കാൻ സാർവത്രികമായ വാക്സിനേഷനിലൂടെ ഹേർഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുക എന്നത് പ്രധാനമാണ്. പൊതുനന്മയ്ക്കായി ലഭ്യമാക്കേണ്ട വാക്സിന്റെ നിർമ്മാണത്തിന് ബൗദ്ധിക സ്വത്തവകാശമോ പേറ്റന്റ് നിയമങ്ങളോ ഉടമ്പടികളോ തടസമാകുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കണം. ഇക്കാര്യങ്ങൾ ഒരുമിച്ച് ഉന്നയിക്കുന്നത് പ്രയോജനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |