കൊച്ചി: കൊവിഡ് കാരണം ഹോട്ടൽ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.
ചെറുകിട ഇടത്തരം ഹോട്ടലുടമകൾ ആത്മഹത്യയുടെ വക്കിലാണെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉപഭോക്താക്കളെ അകത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്നും ഭാരവാഹികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഹോട്ടലുകളുടെ മേൽ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കുക, ഇരുന്നു കഴിക്കാൻ അനുവദിക്കുക, ട്രിപ്പിൾ ലോക്ക് ഡൗൺ പ്രദേശങ്ങളിൽ പാഴ്‌സൽ സൗകര്യം, കുറഞ്ഞ പലിശയ്ക്ക് വായ്പ എന്നീ ആവശ്യങ്ങളും അറിയിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സംസ്ഥാന പ്രസിഡന്റ് മൊയ്തീൻ കുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ കെ.പി. ബാലകൃഷ്ണ പൊതുവാൾ, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. അച്ചുതൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |