സംസ്ഥാനത്ത് പൊതുവിൽ മരണനിരക്ക് കുറഞ്ഞു
തിരുവനന്തപുരം: കൊവിഡ് മരണക്കണക്കുകൾ മറച്ചുവയ്ക്കേണ്ട ആവശ്യം സർക്കാരിനില്ലെന്നും, കൊവിഡ് കാലത്ത് സംസ്ഥാനത്ത് പൊതുവിൽ മരണനിരക്ക് കുറയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകൾ നിരത്തി നിയമസഭയിൽ പറഞ്ഞു.
ഐ.സി.എം.ആർ മാനദണ്ഡ പ്രകാരം മരണത്തിന്റെ കണക്കെടുത്തപ്പോൾ ചില പരാതികളുണ്ടായി. അത് പരിഹരിച്ച് ജില്ലാ തലത്തിൽ കണക്കെടുക്കുന്ന നടപടിയാണ് നടക്കുന്നത്. 2009 മുതലുള്ള കണക്ക് നോക്കിയാൽ കഴിഞ്ഞ വർഷം മരണനിരക്കിൽ കുറവുണ്ടായി.. മരണക്കണക്ക് ഒളിപ്പിച്ച് വച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളുണ്ടെിൽ പരിഹരിക്കാവുന്നതേയുള്ളൂ.സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ലെന്ന പ്രചാരണം തെറ്റാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67 ശതമാനമാണ്. കേരളത്തിൽ 45 ശതമാനവും. കേരളത്തിലെ പകുതിയോളം പേർക്ക് രോഗം വന്നിട്ടില്ല. വൈറസിന് കടന്നുവരാൻ കഴിയാത്ത വലിയൊരു വിഭാഗം ഇവിടെയുള്ളത് നമ്മൾ സ്വീകരിച്ച നടപടികളുടെ ഫലമാണ്
. ലൈഫ് പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിച്ച വീടുകളും ഏറ്റെടുത്ത പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കും.പ്രതിപക്ഷ പാർട്ടികളുടെ വ്യാജ പ്രചാരണങ്ങൾ അവഗണിച്ചാണ് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നത്. ആർ.എസ്.എസ് മനോഭാവം വച്ചുപുലർത്തുന്നവർ കോൺഗ്രസ് വിട്ടുപോകണമെന്ന രാഹുൽഗാന്ധിയുടെ പരാമർശം യാഥാർത്ഥ്യമായാൽ എത്ര പേരാകും കോൺഗ്രസിൽ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |