തൃശൂർ: മരം കുംഭകോണത്തിലൂടെ ലഭിച്ച കള്ളപ്പണമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രചാരണത്തിന് ഉപയോഗിച്ചതെന്നും ഇതിനെതിരെ 16ന് സംസ്ഥാന വ്യാപകമായി 20,000 കേന്ദ്രങ്ങളിൽ ബി.ജെ.പി പ്രക്ഷോഭം നടത്തുമെന്നും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. മരം മുറിച്ച വടക്കാഞ്ചേരിയിലെയും ചേലക്കരയിലെയും സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5,000 കോടിയുടെ മരമാണ് മുറിച്ച് കടത്തിയത്. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി മന്ത്രി സഭയിലെ റവന്യൂ, വനം വകുപ്പ് മന്ത്രിമാർക്കും, സി.പി.എം - സി.പി.ഐ ഉന്നത നേതാക്കൾക്കും പങ്കുണ്ട്. കാനം രാജേന്ദ്രന്റെയും വിജയരാഘവന്റെയും മൗനം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |