തിരുവനന്തപുരം: കേരളത്തിൽ ആഭ്യന്തര വകുപ്പിനെ എസ്.ഡി.പി.ഐ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസ് ആരോപിച്ചു. ക്രമസമാധാനനില പൂർണ്ണമായി തകർന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പൊലീസിൽ എസ്.ഡി.പി.ഐയുടെയും തീവ്രവാദ സംഘടനകളുടെയും സ്ളീപ്പിംഗ് സെല്ലുകൾ സജീവമാണ്. പൊലീസിൽ പോപ്പുലർ ഫ്രണ്ടിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുമുണ്ട്.
ഇടതുപക്ഷവും ജിഹാദികളുമായി അവിശുദ്ധ കൂട്ടുകെട്ടുള്ളതിനാലാണ് പൊലീസ് എസ്.ഡി.പി.ഐ ഓഫീസുകൾ റെയ്ഡ് ചെയ്യാത്തത്. അതേസമയം, ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾ അർദ്ധരാത്രിയിലും പരിശോധിക്കുകയാണ്.
ചാൻസലർ പദവിയിൽ തുടരില്ലെന്ന ഗവർണറുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |