തിരുവനന്തപുരം: മുഴുവൻ മാർക്കും നേടാൻ പറ്റുന്ന വിഷയമാണെങ്കിലും ഇക്കുറി ഫുൾ മാർക്ക് കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ് ഇന്നലെ നടന്ന കണക്ക് പരീക്ഷയെക്കുറിച്ച് മിടുക്കരായ വിദ്യാർത്ഥികൾ പോലും പറയുന്നത്. മോഡൽ പരീക്ഷയെക്കാൾ കടുപ്പമുള്ള ചോദ്യമാണ് ചോദിച്ചതെന്നും ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നും കുട്ടികൾ പറയുന്നു. ഒരു മാർക്കിന്റെ ഒൻപത് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം വിശദമായി വർക്ക് ചെയ്ത് ഉത്തരമെഴുതേണ്ടവയായിരുന്നു. അതിനായി സമയമെടുത്തെന്ന് കുട്ടികളും അദ്ധ്യാപകരും പറയുന്നു. 60 മാർക്കിനായി അനുവദിച്ച പരീക്ഷാസമയം രണ്ട് മണിക്കൂർ തികഞ്ഞില്ലെന്ന് ബഹുഭൂരിപക്ഷം കുട്ടികളും അഭിപ്രായപ്പെട്ടു. ഫോക്കസ് ഏരിയയിൽ നിന്നും നോൺ ഫോക്കസ് ഏരിയയിൽ നിന്നും ചോദ്യങ്ങളുണ്ടായിരുന്നു. കണക്കിനു പുറമേ പാർട്ട് 3 ലാംഗ്വേജുകൾ, സംസ്കൃത ശാസ്ത്ര, സൈക്കോളജി വിഭാഗങ്ങളിലായി ആകെ 206643 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഏഴിനാണ് അടുത്ത പരീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |